Kerala

Ernakulam

CC/22/247

ROSHNA - Complainant(s)

Versus

CHENDAMANGALAM SERVICE CO-OPERATIVE BANK LTD - Opp.Party(s)

23 Jan 2023

ORDER

BEFORE THE CONSUMER DISPUTES REDRESSAL FORUM
ERNAKULAM
 
Complaint Case No. CC/22/247
( Date of Filing : 12 May 2022 )
 
1. ROSHNA
C.P THIRUTH, GOTHURUTH P.O
...........Complainant(s)
Versus
1. CHENDAMANGALAM SERVICE CO-OPERATIVE BANK LTD
CHENDAMANGALAM P.O, N.PARAVUR
............Opp.Party(s)
 
BEFORE: 
 HON'BLE MR. D.B BINU PRESIDENT
 HON'BLE MR. RAMACHANDRAN .V MEMBER
 HON'BLE MRS. SREEVIDHIA T.N MEMBER
 
PRESENT:
 
Dated : 23 Jan 2023
Final Order / Judgement

DISTRICT CONSUMER DISPUTES REDRESSAL COMMISSION ERNAKULAM

       Dated this the 23th day of January, 2023                                                                                                

                             Filed on: 12/05/2022

PRESENT

Shri.D.B.Binu                                                                          President

Shri.V.Ramachandran                                                             Member

Smt.Sreevidhia.T.N                                                                 Member                                                        

CC.No. 247/2022

Between

COMPLAINANT

Roshna, W/o. Sujith, Pathrakadavil House, C.P. Thiruth, Gothuruth P.O., PIN 683516

VS

OPPOSITE PARTy

1.     Chennamangalam Service Co-operative Bank Ltd. No. 132, Head Office, Chennamangalam P.O., North Paravoor. Rep. by its President.

2.     Chennamangalam Service Co-operative Bank Ltd. No. 132, Head Office, Chennamangalam P.O., North Paravoor. Rep. by its Secretary

അന്തിമ ഉത്തരവ്

ി.ബി. ബിനു, പ്രസിഡൻറ്

1.      പരാതിക്കാസ്പദമായ സംഗതികൾ

2019 ലെ  ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 35- വകുപ്പു പ്രകാരമാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരി 1-ാം എതിർകക്ഷി സ്ഥാപനം നടത്തി വരുന്ന 2,50,000/- രൂപ സലയുള്ള MDS 43/1 പദ്ധതിയിൽ ചേർന്ന് നടത്തി വരുന്നതാണ്. ടി പദ്ധതി ആരംഭിച്ചത് 18/07/2019 തിയതിയാണ്. തവണ സംഖ്യ 5,000/- രൂപയാണ്. മൊത്തം 50 തവണയുടെ പദ്ധതിയാണ് പരാതിക്കാരി ചേർന്ന് നടത്തി വന്നിരുന്നത്. പരാതിക്കാരി പദ്ധതിയിലെ സംഖ്യ കൃത്യമായി യാതൊരു മുടക്കവുമില്ലാതെ അടച്ചു വന്നിരുന്നതാണ്. പരാതിക്കാരി പദ്ധതി ആരംഭിച്ചത് മുതൽ എല്ലാ മാസവും കൃത്യമായി വീഴ്ചയില്ലാതെ സംഖ്യ അടച്ചിരുന്നതാണ്. പദ്ധതിയിലെ 25- തവണ 19/06/2021 തിയതി എതിർകക്ഷി സ്ഥാപനത്തിൽ പരാതിക്കാരി പണം അടച്ചു. പിന്നീട് 29/06/2021 തിയതിയിൽ എതിർകക്ഷി സ്ഥാപനത്തിൻ നിന്ന് പരാതിക്കാരിയെ വിളിച്ച് പദ്ധതി 2020 മെയ് മാസം പരാതിക്കാരിക്ക് നറുക്ക് വീണു എന്ന് പറഞ്ഞിട്ടുള്ളതാണ്. പരാതിക്കാരി അപ്രകാരം പദ്ധതി നറുക്ക് ഇടുന്നതിന് എതിർകക്ഷി സ്ഥാപനത്തിൽ ആവശ്യപ്പെടുകയോ യാതൊരു സമ്മതപത്രവും എഴുതി ഒപ്പിട്ട് നല്കുകയോ ഉണ്ടായിട്ടില്ല. ആയത് നിയമവിരുദ്ധവും വിശ്വാസലംഘനവും സ്ഥാപനം ടി സ്ഥാപനത്തിലെ കക്ഷികളോട് ചെയ്യുന്ന സർവ്വീസിന് ലംഘനവുമാണെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിക്ക് ടി പദ്ധതി വിളിക്കുന്നതിനോ, നറുക്ക് ഇടുന്നതിനോ താല്പര്യം ഉണ്ടായിരുന്നില്ല. അപ്രകാരം യാതൊരു രേഖകളും സമ്മതപത്രവും പരാതിക്കാരി നല്കിയിരുന്നില്ല.

            2020 മെയ് മാസം ഉണ്ടായ നറുക്കിൽ പരാതിക്കാരിക്ക് നറുക്ക് ലഭിച്ചു എന്ന വിവരം 29/06/2021 തിയതി മാത്രമാണ് എതിർകക്ഷി സ്ഥാപനം അറിയിക്കുന്നത്. ഏതാണ്ട് ഒരു കൊല്ലവും ഒരു മാസവും കഴിഞ്ഞ് (13 മാസം കഴിഞ്ഞ്) ആയത് എതിർകക്ഷികളുടെ ഭാഗത്തു നിന്നുള്ള വലിയ വീഴ്ചയാണ്. സർവ്വീസ് ലംഘനവും നിയമലംഘനവും കീഴ്വഴക്കങ്ങളുടെ ലംഘനവുമാണ്. പരാതിക്കാരിക്ക് എതിർകക്ഷി കളുടെ പ്രവർത്തി മൂലം 62,500/- രൂപയുടെ നഷ്ടത്തിന് ഇട വന്നിട്ടുള്ളതും ആയത് നല്കുവാൻ എതിർകക്ഷികൾ ഉത്തരവാദികളുമാണ്. പദ്ധതി പൂർണ്ണമാകുമ്പോൾ 2,37,500/- രൂപ കിട്ടേണ്ടതിനു പകരം 1,75,00/- രൂപ മാത്രമാണ് പരാതിക്കാരിക്ക് ലഭിക്കുന്നത്. എതിർകക്ഷി പരാതി ക്കാരിക്ക് യാതൊരു നഷ്ടപരിഹാരമോ പലിശയോ നല്കിയിട്ടില്ല. തുടർന്ന് എതിർകക്ഷികൾ പരാതിക്കാരിയോട് ചെയ്ത അന്യായത്തെക്കുറിച്ച് എതിർകക്ഷി ബാങ്കിൽ അന്വേഷിച്ചപ്പോൾ ഒരോ ഒഴിവുകിഴിവുകൾ പറഞ്ഞിട്ടുള്ളതാണ്. കസ്റ്റമേഴ്സിന് നഷ്ടം വരുത്തുന്ന ഒരിടപാടും എതിർകക്ഷി ബാങ്കിൻറെ ഭാഗത്തുനിന്നും ഉണ്ടാവുകയില്ല എന്ന ഉറപ്പിലാണ് പരാതിക്കാരി എതിർകക്ഷി സ്ഥാപനം നടത്തി വരുന്ന 2,50,000/- രൂപ സലയുള്ള MDS 43/1 പദ്ധതിയിൽ ചേർന്നത് എന്നാൽ എതിർകക്ഷി ബാങ്ക് എതിർകക്ഷികളുടെ ഇഷ്ടാനിഷ്ടങ്ങൾ മാത്രം അനുസരിച്ച് പരാതിക്കാരിയെ അറിയിക്കാതെയും സമ്മതപത്രം വാങ്ങാതെയും ടി പദ്ധതിയുടെ നറുക്കിൽ ഉൾപ്പെടുത്തിയത് എതിർകക്ഷികളുടെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ വീഴ്ചയാണ്. ആയത് എതിർകക്ഷികളൂടെ അനുചിത വ്യാപാരം മൂലം മാത്രം ഉണ്ടായതാണ്.

            കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിരുക്കുന്ന എതിർകക്ഷി സ്ഥാപനം ഇത്തരത്തിൽ കസ്റ്റമേഴ്സിനെ അറിയിക്കാതെ, കസ്റ്റമേഴ്സിൻറെ സമ്മതപത്രം ലഭിക്കാതെ പദ്ധതി നറുക്കിടുന്നത് നിയമ വിരുദ്ധവും വിശ്വാസ ലംഘനവും unfair service ൻറെ ഭാഗവുമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. എതിർകക്ഷി സ്ഥാപനത്തിൻറെ ഈ അന്യായ പ്രവർത്തിക്കെതിരെ പരാതിക്കാരി അയച്ച അഡ്വക്കേറ്റ് നോട്ടീസിന് എതിർകക്ഷി സ്ഥാപനം യാതൊരു ഉത്തമ വിശ്വാസവുമില്ലാത്ത മറുപടിയാണ് അയച്ചത്. 12-ാം തവണ പരാതിക്കാരിക്ക് നറുക്ക് ലഭിച്ചു എന്നും നറുക്ക് ലഭിച്ച വിവരം യഥാസമയം പരാതിക്കാരിയെ ഫോൺ മുഖേന അറിയിച്ചു എന്നും എന്നാൽ മതിയായ ആൾ ജാമ്യമോ, വസ്തു ജാമ്യമോ മറ്റു തരത്തിലുള്ള ജാമ്യമോ ഹാജരാക്കുവാൻ നിവൃത്തിയില്ലാ ത്തതിനാൽ ആയത് ശരിയാകുന്ന മുറയ്ക്ക് തുക കൈപ്പറ്റികൊള്ളാം എന്നും പറഞ്ഞു എന്നും മറ്റും എതിർകക്ഷി ബാങ്ക് മറുപടി നോട്ടീസിൽ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങൾ ശുദ്ധ കളവാണെന്ന് പരാതിയിൽ പറയുന്നു. 28/05/2020 തിയതി എതിർകക്ഷി ബാങ്ക് പരാതിക്കാരിയോട്  ചോദിക്കാതെ ചിട്ടി നറുക്കിൽ പിടിച്ചു, ടി വിവരം ഹർജിക്കാരിയെ അറിയിക്കാതെ നറുക്ക്  സംഖ്യ എതിർകക്ഷി ബാങ്ക് വിനിയോഗിച്ചു എന്നുള്ളതാണ് സത്യം. എന്നാൽ ടി വിവരം ഒന്നും അറിയാതെ പരാതിക്കാരിയുടെ പിതാവ് നാലഞ്ച് തവണ ചിട്ടി വിളിക്കുന്നതിനായി എതിർകക്ഷി ബാങ്കിൽ പോയിട്ടുള്ളതാണ്. ആയത് എതിർകക്ഷി ബാങ്കിൻറെ രജിസ്റ്ററിൽ രേഖപ്പെടുത്തി യിട്ടുള്ളതുമാണ്. എന്നാൽ ടി സമയങ്ങളിലൊന്നും ചിട്ടി നറുക്കിൽ പിടിച്ച വിവരം എതിർകക്ഷി ബാങ്ക് പറഞ്ഞിട്ടില്ലാത്തതാണ്. ആയതിൽ നിന്നും എതിർകക്ഷി ബാങ്കിൻറെ ചതി മനസ്സിലാക്കാവുന്നതാണ്. സംഖ്യ എതിർകക്ഷി ബാങ്ക് നറുക്കിൽപ്പിടിച്ച് 13 മാസം കഴിഞ്ഞപ്പോൾ മാത്രമാണ് പരാതിക്കാരിയെ അറിയിച്ചിട്ടുള്ളത്. പരാതിക്കാരിയെ കബളിപ്പിച്ച് 13 മാസം ടി തുക അന്യായലാഭം ഉണ്ടാക്കുന്നതിനായി എതിർകക്ഷി ബാങ്ക് വിനിയോഗിച്ചിട്ടുള്ളതാണ്. ആയതിൻറെ സാമ്പത്തിക ലാഭം എതിർകക്ഷി ബാങ്ക് അനുഭവിച്ചിട്ടുള്ളതുമാണ്. പദ്ധതിയിൽ ചേർന്ന സമയത്തും തുടർന്നുള്ള മാസങ്ങളിലും 15 തവണയ്ക്കുള്ളിൽ നറുക്കിൽ ചേർക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടില്ലാത്തതാണ്. പരാതിക്കാരിയെ അറിയിക്കാതെ തന്നെ പരാതിക്കാരിയെ നറുക്കെടുപ്പിൽ ചേർത്ത് നറുക്കിലൂടെ എതിർകക്ഷി ബാങ്ക് സംഖ്യ വസൂലാക്കി കൈവശം വെച്ചത് പരാതിക്കാരിയെ ചതിച്ചും വഞ്ചിച്ചും എതിർകക്ഷി സ്ഥാപനത്തിന് സാമ്പത്തിക ലാഭം ഉണ്ടാക്കണമെന്ന ദുരുദ്ദേശത്തോടു കൂടിയയാണ് എതിർകക്ഷികൾ ഇപ്രകാരം ചെയ്തത്. പരാതിക്കാരിയെ ഫോൺ മുഖേനെയോ മറ്റോ പദ്ധതി നറുക്ക് എടുക്കുന്നതിനോപ്പറ്റിയും പരാതിക്കാരിക്ക് നറുക്ക് ലഭിച്ചതിനെപ്പറ്റിയും അറിയിച്ചിട്ടില്ലാത്തതാണ്. എതിർകക്ഷിയുടെ മേൽ വിവരിച്ച പ്രവൃത്തിമൂലം പരാതിക്കാരിക്ക് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടവന്നിട്ടുള്ളതാണ്. എതിർകക്ഷിക്ക് അന്യായ ലാഭവും പരാതിക്കാരിക്ക് അന്യായ നഷ്ടവും ഉണ്ടായിട്ടുള്ളതുമാണ്.

            പരാതിക്കാരിക്ക് മേൽപ്പറഞ്ഞ പദ്ധതി വട്ടമെത്തുമ്പോൾ ലഭിക്കുന്ന സംഖ്യ 2,37,500/- രൂപയാണ്. എതിർകക്ഷിയുടെ നിർബന്ധത്തിനു വഴിപ്പെട്ട് തർക്കത്തിനു വിധേയമായി 1,75,000/- രൂപ കൈപ്പറ്റി യിട്ടുള്ളതാണ്. ടി വീഴ്ചമൂലം മാത്രം പരാതിക്കാരിക്ക് (2,37,500/- - 1,75,000/- =62,500/-) 62,500/- രൂപയുടെ നഷ്ടത്തിന് ഇടവന്നിട്ടുള്ളതാണ്. 1,75,000/- രൂപ എതിർകക്ഷി പരാതിക്കാരിയെ അറിയിക്കാതെ എതിർകക്ഷി കൈവശംവെച്ച് അനുഭവിച്ച ഇനത്തിൽ ഏതുനിലയിലും 12% പലിശയ്ക്ക് അർഹതയുള്ളതാണെന്നും അപ്രകാരം പരാതിക്കാരിക്ക് വന്നിട്ടുള്ള നഷ്ടം സംഖ്യ 28,000/- രൂപ എതിർകക്ഷിയുടെ നിയമ വിരുദ്ധ പ്രവർത്തികളിൽ വെച്ചും സേവനത്തിലെ അപര്യാപ്തത മൂലവും പരാതിക്കാരിയെ സാമ്പത്തികമായി നഷ്ടം വരുത്തിയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതിന് നഷ്ടപരിഹാരമായി 50,000/- എതിർകക്ഷി പരാതിക്കാരിക്ക് നല്കാൻ ബാദ്ധ്യസ്ഥനാണെന്നും പരാതിയിൽ പറയുന്നു.

            പരാതിക്കാരിക്ക് പദ്ധതി വട്ടമെത്തുമ്പോൾ ലഭിക്കേണ്ട സംഖ്യ 2,37,500/- രൂപയാണ്, നിലവിൽ എതിർകക്ഷിയുടെ unfair service മൂലം പരാതിക്കാരിക്ക് നിർബന്ധമായി കൈപ്പറ്റേണ്ടി വന്ന സംഖ്യ 1,75,000/- രൂപയാണ്, ഈ ഇനത്തിൽ പരാതിക്കാരിക്ക് വന്നിട്ടുള്ള നഷ്ടം 62,500/- രൂപയും ആയത് എതിർകക്ഷിയിൽ നിന്നും ഈടാക്കുന്നതുവരെ 12% പലിശ സഹിതവും, പരാതിക്കാരിയുടെ 1,75,000/- രൂപ എതിർകക്ഷി നിയമവിരുദ്ധമായും അന്യായമായും കൈവശംവച്ച് പരാതിക്കാരിക്ക് നല്കാതിരുന്നതിനാൽ എതിർകക്ഷി 12& പലിശ ഇനത്തിൽ നല്കാനുള്ള 28,000/- രൂപയും എതിർകക്ഷികളുടെ നിയമവിരുദ്ധ പ്രവർത്തി മൂലം പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക ബുദ്ധിമുട്ടുകൾക്കും നഷ്ടപരിഹാരാമായി 50,000/- രൂപയും കോടതി ചെലവും അനുവദിച്ച് ഉത്തരവാകണമെന്നാണ് പരാതിയിലെ ആവശ്യം.

2.      നോട്ടീസ്

07/07/2022 ൽ കമ്മീഷനിൽ നിന്നും എതിർകക്ഷികൾക്ക് അയച്ച  നോട്ടീസ് എതിർകക്ഷികൾ കൈപ്പറ്റിയെങ്കിലും  കമ്മീഷൻ മുമ്പാകെ ഹാജരാകാത്ത സാഹചര്യത്തിൽ എതിർകക്ഷികളെ ex-parte ആയി കമ്മീഷൻ പ്രഖ്യാപിച്ചു.

3.      തെളിവ്

പരാതിക്കാരി തെളിവു സത്യവാങ്മൂലവും മൂന്ന് രേഖകളും കമ്മീഷൻ മുമ്പാകെ സമർപ്പിക്കുകയും Exbt. A1 to A3  ആയി അത് രേഖപ്പെടുത്തുകയും ചെയ്തു. Exbt. A1 to A3 എന്നിവയുടെ വിവരങ്ങൾ താഴെ പറയും പ്രകാരമാകുന്നു.

Exbt. A1:      2,50,000/- രൂപ സലയുള്ള MDS.43/1 പദ്ധതിയുടെ പാസ് ബുക്കിൻറെ പകർപ്പ്

Exbt. A2:      25/09/2021 ൽ എതിർകക്ഷികൾക്ക് അയച്ച വക്കീൽ നോട്ടീസിൻറെ പകർപ്പ്

Exbt. A3:      പോസ്റ്റൽ രസീതിൻറെയും എ.ഡി. കാർഡിൻറെയും പകർപ്പ്

 

4.      തെളിവ് വിശകലനം

പരാതിക്കാരി ഹാജരാക്കിയ രേഖകൾ പരിശോധിച്ച തിൻറെയും പരാതിക്കാരിയെ നേരിൽ കേട്ടതിൻറെയും അടി സ്ഥാനത്തിൽ താഴെ പറയുന്ന കാര്യങ്ങൾ കേസിൻറെ അന്തിമ തീർപ്പിനായി താഴെ പറയുന്ന പ്രസക്തമായി വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

(i)     പരാതിക്കാരി ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവാണോ?

(ii)   പരാതിക്കാരരിക്ക് എതിർകക്ഷികളുടെ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള സേവനത്തിലെ അപര്യാപ്തതയോ അനുചിതമായ വ്യാപാര രീതിയോ ഉണ്ടായിട്ടുണ്ടോ?

(iii) ഉണ്ടെങ്കിൽ ആയതിന് എന്ത്  നഷ്ട പരിഹാരം നല്കേണ്ടതായുണ്ട്?

(iv) കോടതി ചെലവ് നല്കേണ്ടതുണ്ടോ, എങ്കിൽ ആയതിന് എത്ര തുക നല്കണം?

 

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2(7) വകുപ്പ് പ്രകാരമുള്ള “ഉപഭോക്താവ്” എന്ന നിർവ്വചനത്തിൻറഎ പരിധിയിൽ പരാതിക്കാരി വരുമോ എന്നതാണ് കമ്മീഷൻ ആദ്യമായി പരിശോധിച്ചത്. 2,50,000/- രൂപ സലയുള്ള MDS പദ്ധതിയുടെ പാസ് ബുക്ക് (Exbt. A1) പ്രകാരം പരാതിക്കാരി “ഉപഭോക്താവ്” എന്ന നിർവ്വചന ത്തിൻറെ പരിധിയിൽ വരുമെന്ന് കമ്മീഷൻ തീരുമാനിക്കുന്നു. പരാതിക്കാരി ഹാജരാക്കിയ (Exbt. A1 - Exbt. A3) രേഖകൾ സൂക്ഷ്മതയോടെ പരിശോധിച്ചതിൽ നിന്നും പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാപരമാണെന്ന് താഴെ വിശകലനം ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കമ്മീഷന് ബോധ്യപ്പെട്ടു.

Exbt. A1 പദ്ധതിയിൽ അംഗമാണെന്ന് പരാതിക്കാരി തെളിയിക്കുകയും എതിർകക്ഷികളുടെ ന്യൂനത ചൂണ്ടിക്കാട്ടി Exbt. A2 നോട്ടീസ് എതിർകക്ഷികൾക്ക് അയയ്ക്കുകയും ആയതിന് Exbt. A3 മറുപടി നോട്ടീസ് എതിർകക്ഷികൾ പരാതിക്കാരിക്ക് അയച്ചതും കമ്മീഷൻ വിശദമായി പരിശോധിച്ചു.

ഈ പരാതിയിലെ രണ്ടും മൂന്നും എതിർകക്ഷികൾ സംഘത്തിൻറെ പ്രസിഡൻറും സെക്രട്ടറിയുമാണ്. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് നിയമത്തിലെ റൂൾസ് 47 (d) പ്രകാരം സഹകരണ നിയമവും ചട്ടവും പ്രകാരമുള്ള കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിന് പ്രസിഡൻറ് ഉൾപ്പെടുന്ന ഭരണസമിതിക്കും സെക്രട്ടറിക്കും ചുമതലയുണ്ട്. അതുകൊണ്ടുതന്നെ രണ്ടും മൂന്നും എതിർകക്ഷികൾക്ക് ഈ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല.

MDS Sub Rules -2023 പ്രകാരം നിക്ഷേപതുകയ്ക്ക് അർഹരായ നിക്ഷേപകർ മതിയായ ജാമ്യം കൊടുത്ത് അടുത്ത തവണയ്ക്കകം തുക കൈപ്പറ്റേണ്ടതാണ്. അങ്ങനെ തുക കൈപ്പറ്റാതെ ഇരുന്നാൽ ആ സംഖ്യ നിക്ഷേപ പദ്ധതികൾക്കു മാത്രമായി പ്രത്യേകം സൂക്ഷിക്കുന്ന സംഘത്തിൻറെ ബാങ്ക് അക്കൌണ്ടിൽ നിക്ഷേപിക്കുന്നതും വിവരം നിക്ഷേപകനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്. നിക്ഷേപകന് ചെല്ലേണ്ട സംഖ്യ യഥാസമയം കൊടുക്കാതെ വീഴ്ച വരുത്തിയാൽ ടി നിക്ഷേപത്തുകയും ആയതിന് ജാമ്യം കൊടുത്ത തിയതി മുതലുള്ള 6% പലിശയും സംഘത്തിൽ നിന്നും ഈടാക്കായെടുക്കുന്നതിന് നിക്ഷേപം പിടിച്ച നിക്ഷേപകന് അവകാശമുണ്ടായിരിക്കുന്നതാണ്.

MDS Sub Rules -2023 പ്രകാരം ലേലത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത നിക്ഷേപകന് നിക്ഷേപതുകയുടെ ഒരു നിശ്ചിത തുക നിശ്ചിത കാലപരിധിവരെ കിഴിവ് കാണിച്ചുകൊണ്ട് സംഘം സെക്രട്ടറിയെ പ്രസ്തുത നിക്ഷേപകനു വേണ്ടി ടി ലേലത്തിന് പങ്കെടുക്കുവാൻ രേഖാമൂലം അധികാരപ്പെടുത്താവുന്നതുമാണ്.

പദ്ധതിയിൽ നറുക്ക് ഇടുന്നതിന് പരാതിക്കാരി എതിർകക്ഷി സ്ഥാപനത്തോട് ആവശ്യപ്പെടുകയോ സമ്മതപത്രം നല്കുകയോ ചെയ്തിട്ടില്ലെന്ന് പരാതിയിൽ വ്യക്തമായി പറയുന്നുണ്ട്. “രേഖാമൂലമുള്ള സമ്മതപത്രം” പരാതിക്കാരി നല്കിയതായി എതിർകക്ഷികൾ പരാതിക്കാരിയുടെ അഭിഭാഷകന് നല്കിയ മറുപടിയിലും അവകാശ പ്പെടുന്നില്ല.

2020 മെയ് മാസം ഉണ്ടായ നറുക്കെടുപ്പിൽ പരാതിക്കാരിക്ക് നറുക്ക് ലഭിച്ചു എന്ന വിവരം 29/06/2021 തിയതിയിൽ മാത്രമാണ് പരാതിക്കാരിയെ അറിയിച്ചതെന്നും പരാതിയിൽ പറയുന്നു. “നറുക്ക് ലഭിച്ച വിവരം യഥാസമയം ഫോൺ മുഖേന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ താങ്കളുടെ കക്ഷിയെ അറിയിച്ചു” എന്നാണ് എതിർകക്ഷി മറുപടി നോട്ടീസിൽ പറയുന്നത്. അതിനുള്ള തെളിവുകളുടെ അഭാവത്തിൽ നറുക്ക് വീണ കാര്യം 13 മാസങ്ങൾക്കു ശേഷമാണ് എതിർകക്ഷികൾ പരാതിക്കാരിയെ അറിയിച്ചതെന്ന വാദമാണ് വിശ്വാസയോഗ്യമായി തോന്നുന്നത്. 13 മാസമായി ഈ തുക എതിർകക്ഷികൾ അക്കൌണ്ടിൽ സൂക്ഷിക്കുകയാണെന്ന മറുപടി നോട്ടീസിലെ നിലപാടും നിയമപരമായി നിലനിൽപ്പില്ലാത്തതാണ്. മതിയായ ആൾ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കാൻ നിക്ഷേപകൻ തയ്യാറായില്ലെങ്കിൽ ഈ തുക പ്രത്യേക അക്കൌണ്ടിൽ സൂക്ഷിക്കണമെന്ന വ്യവസ്ഥ എതിർകക്ഷികൾ പാലിച്ചോ എന്നതും മറുപടിയിൽ വ്യക്തമല്ല.

പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങൾ ചുരുക്കി പറഞ്ഞാൽ

1.      രേഖാമൂലമുള്ള സമ്മതപത്രമോ അപേക്ഷയോ ഇല്ലാതെ എതിർകക്ഷികൾ പരാതിക്കാരിയെ നറുക്കിൽ ചേർത്തു.

2.      നറുക്ക് വീണകാര്യം രേഖാമൂലം പരാതിക്കാരിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തി.

3.      നറുക്ക് വീണ തുക പ്രത്യേക അക്കൌണ്ടിൽ എതിർകക്ഷി സൂക്ഷിച്ചില്ല.

രേഖാമൂലം തലയാളിന് അധികാരപത്രം നല്കാതെ പരാതിക്കാരിയെ നറുക്കിൽ ഏകപക്ഷിയമായി എതിർകക്ഷികൾ ചേർത്തു എന്നത് സംശയാതീതമായി കമ്മീഷന് ബോധ്യപ്പെട്ടു. നറുക്ക് വീണ കാര്യം യഥാസമയം രേഖാമൂലം പരാതിക്കാരിയെ അറിയിക്കുന്നതിലും ആ തുക പ്രത്യേക അക്കൌണ്ടിൽ സൂക്ഷിക്കുന്നതിലും എതിർകക്ഷികൾ വീഴ്ച വരുത്തി എന്നതും തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞു.

            07/07/2022 ൽ കമ്മീഷൻ എതിർകക്ഷികൾക്ക് അയച്ച നോട്ടീസ് എതിർകക്ഷികൾ കൈപ്പറ്റിയെങ്കിൽ കമ്മീഷനു മുമ്പാകെ ഹാജരാകാനോ ആക്ഷേപം സമർപ്പിക്കാനോ ഇവർ തയ്യാറാകാത്ത സാഹചര്യത്തിൽ എതിർകക്ഷികളെ എക്സ്-പാർട്ടിയായി കമ്മീഷൻ പ്രഖ്യാപിച്ചു. അതിനുശേഷവും കമ്മീഷൻ മുമ്പാകെ ഹാജരാകാനോ എക്സ്-പാർട്ടി ഉത്തരവ് റദ്ദാക്കുവാനോ യാതൊരു ശ്രമവും എതിർകക്ഷികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. കമ്മീഷൻറെ നോട്ടീസ് ലഭിച്ചിട്ടും രേഖാമൂലമുള്ള ആക്ഷേപം സമർപ്പിക്കുന്നതിന് എതിർകക്ഷികളുടെ ഭാഗത്ത് ബോധപൂർവ്വമായ വീഴ്ചയുണ്ടായി. പരാതിക്കാരി എതിർകക്ഷികൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിക്കുന്നതിന് തുല്യമാണ്. 2017 (4) സി.പി.ആ.ർ പേജ് 590 (എൻ.സി.) ഉത്തരവിൽ ബഹു. ദേശീയ കമ്മീഷൻ സമാനമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

            സഹകരണ സംഘങ്ങളിൽ അർപ്പിക്കപ്പെട്ടിട്ടുള്ള കടമകൾ അർപ്പണബോധത്തോടെയും സാമൂഹ്യ പ്രതിബന്ധതയോടും നിർവ്വഹിക്കണമെന്നാണ് സഹകരണ നിയമത്തിൻറെ ലക്ഷ്യം. എന്നാൽ എതിർകക്ഷികളുടെ നിരുത്തരവാദപരവും നിയമ വിരുദ്ധവുമായ പ്രവർത്തനം മൂലം പരാതിക്കാരിക്ക് സാമ്പത്തികം നഷ്ടവും മനക്ലേശവും ഉണ്ടായിട്ടുണ്ടെന്ന് ഹാജരാക്കിയ തെളിവുകളിൽ നിന്നും കമ്മീഷന് ബോദ്ധ്യപ്പെട്ടു.

            എതിർകക്ഷികളുടെ ഈ പ്രവർത്തികൾ സേവനത്തിലെ ന്യൂനതയും അനുചിതമായ വ്യാപാര രീതിയുമാണെന്ന് പ്രകടമായി തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞ സാഹചര്യത്തിൽ (ii), (iii), (iv) ചോദ്യങ്ങൾക്കുള്ള ഉത്തരം പരാതിക്കാരിക്ക് അനുകൂലമായി കമ്മീഷൻ തീർപ്പാക്കുന്നു. സ്വാഭാവികമായും എതിർകക്ഷികളുടെ സേവനത്തിലെ ന്യനതയ്ക്ക് നഷ്ടപരിഹാരവും നല്കാൻ രണ്ടും മൂന്നും എതിർകക്ഷികൾക്കു കൂടി കൂട്ടായ ചുമതലയുള്ള സാഹചര്യത്തിൽ താഴെ പരാമർശിക്കുന്ന രീതിയിൽ ഉത്തരവാകുന്നു.

 

ഉത്തരവ്

 

1.      എതിർകക്ഷികളുടെ അനുചിതമായ വ്യാപാര രീതിമൂലം വന്ന നഷ്ടം 62,500/- രൂപ (അറുപത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം) 9% പലിശ സഹിതം എതിർകക്ഷികൾ പരാതിക്കാരിക്ക് നല്കണം.

2.      പരാതിക്കാരി അനുഭവിച്ച മാനസികവ്യഥയ്ക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരമായി 10,000/- രൂപ (പതിനായിരം രൂപ മാത്രം) എതിർകക്ഷികൾ പരാതിക്കാരിക്ക് നല്കേണ്ടതാണ്.

3.      എതിർകക്ഷികൾ പരാതിക്കാരിക്ക് കോടതി ചെലവിനത്തിൽ 5,000/- രൂപ (അയ്യായിരം രൂപ മാത്രം) നല്കേണ്ടതാണ്.

ഈ ഉത്തരവിൻറെ ഒരു പകർപ്പ് എതിർകക്ഷികൾക്ക് ലഭിയ്ക്കുന്ന അന്നു മുതൽ 30 ദിവസത്തിനകം ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണ്. അല്ലാത്തപക്ഷം മേൽ സൂചിപ്പിച്ച (1) ഉം (2) ക്രമനമ്പറുകളിലെ തുകക്ക് ഉത്തരവ് തിയതി മുതൽ ഉത്തരവ് നടപ്പിലാക്കുന്ന തിയതി വരെ 9 ശതമാനം പലിശയും നല്കേണ്ടതാണ്. ഈ ഉത്തരവ് എതിർകക്ഷികൾക്ക് ഒറ്റയ്ക്കും കൂട്ടായും ബാധകമായിരിക്കുന്നതുമാണ്.

Pronounced in the open Commission on this the 23rd  day of January, 2023.

Sd/-

                                                                        D.B.Binu, President

 

Sd/-

                                                                   V.Ramachandran, Member

                                                                             Sd/-

 

Sreevidhia.T.N, Member

Forwarded/by Order

 

 

                                                                   Assistant Registrar.

 

 

 

 

 

 

APPENDIX

 

COMPLAINANT’S EVIDENCE

Exbt. A1:           എതിർകക്ഷിക്ക് അയച്ച പരാതിയുടെ പകർപ്പ്  

Exbt. A2:          പോസ്റ്റൽ രസീതിൻറെ പകർപ്പ്

Exbt. A3:          05/03/2019 ലെ ബില്ലിൻറെ പകർപ്പ്

 Exbt. A4:          05/04/2019 ലെ ബില്ലിൻറെ പകർപ്പ്

Exbt. A5:          01/06/2019 ലെ ബില്ലിൻറെ പകർപ്പ്

Exbt. A6:          18/09/2019 ലെ ബില്ലിൻറെ പകർപ്പ്

Exbt. A7:          14/11/2019 ലെ ബില്ലിൻറെ പകർപ്പ്

Exbt. A8:          14/11/2019 ലെ ബില്ലിൻറെ പകർപ്പ്

 

OPPOSITE PARTIES’ EVIDENCE

ഇല്ല

 

Despatch date:

By hand:     By post  

kp/

                                   

CC No. 26/2020

Order Date:05/01/2023

 

 
 
[HON'BLE MR. D.B BINU]
PRESIDENT
 
 
[HON'BLE MR. RAMACHANDRAN .V]
MEMBER
 
 
[HON'BLE MRS. SREEVIDHIA T.N]
MEMBER
 

Consumer Court Lawyer

Best Law Firm for all your Consumer Court related cases.

Bhanu Pratap

Featured Recomended
Highly recommended!
5.0 (615)

Bhanu Pratap

Featured Recomended
Highly recommended!

Experties

Consumer Court | Cheque Bounce | Civil Cases | Criminal Cases | Matrimonial Disputes

Phone Number

7982270319

Dedicated team of best lawyers for all your legal queries. Our lawyers can help you for you Consumer Court related cases at very affordable fee.